Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Cup

ട്വന്‍റി20 ലോകകപ്പ് ; ഇന്ത്യ x ദക്ഷിണാഫ്രിക്ക മത്സരം രാത്രി ഏഴിന്

അഹമ്മദാബാദ്: ട്വന്‍റി20 ലോകകപ്പ് പുരുഷ ക്രിക്കറ്റ് സൂപ്പർ എട്ടിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും.

അപരാജിതരായി എത്തുന്ന ഇരു ടീമും പോരടിക്കുന്പോൾ ത്രില്ലർ പോരാട്ടമാണ് ആരാധകരുടെ പ്രതീക്ഷ. 2024ൽ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കിരീടം നേടിയതിന് തിരിച്ചടി നൽകുകയെന്നതും പ്രോട്ടീസിന്‍റെ ലക്ഷ്യമാണ്.

അതേസമയം ടൂർണമെന്‍റിന് മുന്പുള്ള പരിശീലന മത്സരത്തിൽ പ്രോട്ടീസിനെ പരാജയപ്പെടുത്തിയ ഇന്ത്യ ജയം ആവർത്തിക്കാനാണിറങ്ങുന്നത്.

►അപരാജിതർ ആരാകും?◄

സൂര്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യ യുഎസ്എ, നമീബിയ, പാക്കിസ്ഥാൻ, നെതർലൻഡ്സ് എന്നിവരെ തകർത്താണ് സൂപ്പർ 8ൽ കടന്നത്. അഫ്ഗാനിസ്ഥാനെതിരായ ’ഡബിൾ സൂപ്പർ ഓവർ’ വിജയം ഉൾപ്പെടെ കാനഡ, ന്യൂസിലൻഡ്, യുഎഇ എന്നീ ടീമുകളെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്കയും അപരാജിതരായാണ് സൂപ്പർ 8ൽ എത്തിയത്. ഇന്നത്തെ മത്സരം ഒരു ടീമിനെ അപരാജിത പട്ടികയിൽനിന്ന് പുറത്താക്കും.

►നേർക്കുനേർ◄

ട്വന്‍റി20 ക്രിക്കറ്റിൽ നേർക്കുനേർ പോരാട്ടങ്ങളിൽ ദക്ഷിണാഫ്രിക്കയ്ക്കുമേൽ ഇന്ത്യക്ക് ആധിപത്യമുണ്ട്. ആകെ 35 നേർക്കുനേർ പോരാട്ടം. ഇന്ത്യക്ക് 21 ജയം. ദക്ഷിണാഫ്രിക്കയ്ക്ക് 13. ഒരു മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചു. കഴിഞ്ഞ വർഷം നടന്ന അഞ്ച് മത്സര ട്വന്‍റി20 പരന്പരയിൽ ഇന്ത്യ 3-1ന്‍റെ ആധികാരിക ജയം നേടിയിരുന്നു. അവസാന 10 മത്സരങ്ങളിൽ ഏഴിലും ഇന്ത്യക്കായിരുന്നു ജയം.

►നിർണായകം◄

പവർപ്ലേ ഓവറുകളിൽ കുതിക്കുന്ന ഇന്ത്യയുടെ ഇഷാൻ കിഷൻ, നാലു മത്സരത്തിൽനിന്ന് രണ്ട് അർധസെഞ്ചുറി അടക്കം 176 റണ്‍സ് അടിച്ചുകൂട്ടിയ ഇഷാൻ 202.30 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശുന്നത്.

ടൂർണമെന്‍റിൽ ഇതുവരെ ഒന്പത് വിക്കറ്റുകൾ വീഴ്ത്തിയ വരുണ്‍ ചക്രവർത്തി മധ്യ ഓവറുകളിൽ ദക്ഷിണാഫ്രിക്കയെ കുഴയ്ക്കും. വരുണ്‍ എറിഞ്ഞ 72 പന്തിൽ 62 റണ്‍സ് മാത്രമാണ് എതിരാളികൾ സ്കോർ ചെയ്തത്.

ഗുജറാത്ത് ടൈറ്റൻസ് നായകനായിരുന്ന ഹാർദ്ദിക്കിന്‍റെ ഹോം ഗ്രൗണ്ടാണ് നരേന്ദ്ര മോദി സ്റ്റേഡിയം. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഹാർദ്ദിക് പുറത്തെടുക്കുന്ന പ്രകടനം നിർണായകമാകും.

അതേസമയം, 187 പ്രഹരശേഷിയിൽ 178 റണ്‍സുമായി റണ്‍വേട്ടയിൽ നാലാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാർക്രത്തിന്‍റെ പ്രകടനം പ്രോട്ടീസിന്് കരുത്താണ്. ദക്ഷിണാഫ്രിക്കയുടെ രണ്ടാമത്തെ ടോപ് സ്കോററായ റയാൻ റിക്കിൾടണ്‍ന്‍റെ ബാറ്റിംഗും നിർണായകമാകും. നാലു മത്സരങ്ങളിൽനിന്ന് 190.79 സ്ട്രൈക്ക് റേറ്റിൽ 145 റണ്‍സടിച്ച റിക്കിൾടണ്‍ ഫോമിലായാൽ ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്ക് നീങ്ങും.

ബൗളിംഗിൽ മൂന്ന് മത്സരങ്ങളിൽനിന്ന് എട്ട് വിക്കറ്റുമായി ലുങ്കി എൻഗിഡി മികച്ച ഫോമിലാണ്. കാഗിസോ റബാഡ നിറം മങ്ങിയപ്പോഴും എങ്കിഡിയുടെ തകർപ്പൻ ഫോമിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ.

Sports

ഫ്ലൈയിംഗ് ഇന്ത്യ; 5,551 കിലോമീറ്റര്‍!

ഐസിസി പുരുഷ ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റില്‍ ഗ്രൂപ്പ് എയിലെ നാലു മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീമിനു യാത്ര ചെയ്യേണ്ടത് 5551 കിലോമീറ്റര്‍ ദൂരം.

മുംബൈയില്‍ അമേരിക്കയ്ക്ക് എതിരേയായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം. തുടര്‍ന്ന് നമീബിയയ്ക്ക് എതിരായ രണ്ടാം മത്സരത്തിനായി ന്യൂഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലേക്ക്. അവിടെനിന്ന് പാക്കിസ്ഥാന് എതിരായ മൂന്നാം മത്സരത്തിനായി ശ്രീലങ്കയിലെ കൊളംബോയില്‍. ഗ്രൂപ്പിലെ അവസാന മത്സരത്തിനായി (നെതര്‍ലന്‍ഡ്‌സ്) ഇന്ത്യന്‍ ടീമിന് ഇനി അഹമ്മദാബാദിലേക്ക് പറക്കണം.

അതേസമയം, പാക്കിസ്ഥാന്‍റെ എല്ലാ മത്സരങ്ങളും കൊളംബോയിലാണ്. നെതര്‍ലന്‍ഡ്‌സിനും അമേരിക്കയ്ക്കും എതിരായ മത്സരങ്ങള്‍ സിംഹള സ്‌പോര്‍ട്‌സ് ക്ലബ് സ്റ്റേഡിയത്തിലായിരുന്നു. ഇന്ത്യക്ക് എതിരായ മത്സരത്തിനായി ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലേക്ക് എത്തിയ പാക് ടീം നമീബിയയ്ക്ക് എതിരായ ഗ്രൂപ്പിലെ തങ്ങളുടെ അവസാന പോരാട്ടത്തിനായി തിരികെ സിംഹള സ്റ്റേഡിയത്തിലേക്കു മടങ്ങും. ഇരുവേദികളും തമ്മിലുള്ള അകലെ അഞ്ച് കിലോമീറ്ററില്‍ താഴെ മാത്രം...

ടീം ഇന്ത്യയുടെ യാത്ര

► മുംബൈ - ഡല്‍ഹി: 1167 കിലോമീറ്റര്‍

► ഡല്‍ഹി - കൊളംബോ: 2433 കിലോമീറ്റര്‍

► കൊളംബോ - അഹമ്മദാബാദ്: 1951 കിലോമീറ്റര്‍

അന്ന് ഇന്ത്യ, ഇന്ന് പാക്

ഈ ലോകകപ്പില്‍ പാക്കിസ്ഥാന്‍റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്കു വേദിയാകുന്നത് കൊളംബോയിലെ രണ്ടു സ്റ്റേഡിയങ്ങളാണ്, ആര്‍. പ്രേമദാസയും സിംഹള സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടും. ഈ രണ്ടു വേദികളും തമ്മിലുള്ള അകലം ഏകദേശം അഞ്ച് കിലോമീറ്ററില്‍ താഴെ മാത്രം. അതായത്, ഇന്ത്യന്‍ ടീമിനെ പോലെ കിലോമീറ്ററുകള്‍ നീണ്ട യാത്രയോ കടല്‍കടന്നുള്ള യാത്രയോ പാക് ടീമിനു ചെയ്യേണ്ടിവന്നില്ല.

പാക്കിസ്ഥാന്‍ ആതിഥേയത്വം വഹിച്ച 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കായിരുന്നു ഈ ആനുകൂല്യം. പാക്കിസ്ഥാനിലേക്കില്ലെന്നു പറഞ്ഞ ഇന്ത്യയുടെ മത്സരങ്ങള്‍ക്കു വേദിയായത് ദുബായ് ആയിരുന്നു.

Sports

ഇന്ത്യയ്ക്കെതിരെ ലോകകപ്പ് കളിക്കാൻ നിബന്ധനകൾവച്ച് പാക്കിസ്ഥാൻ

ലാഹോർ: ഐസിസി പുരുഷ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഫെബ്രുവരി 15ന് ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന മത്സരത്തിൽനിന്ന് പിന്മാറാനുള്ള തീരുമാനം പിൻവലിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തയാറാണെന്ന് റിപ്പോർട്ട്.

ഇന്ത്യയ്ക്കെതിരെ കളിക്കാനായി ഒന്നിലധികം നിബന്ധനകളാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്കു മുന്നിൽ വച്ചിരിക്കുന്നതെന്നാണ് വിവരം. പ്രശ്നപരിഹാരത്തിനായി രണ്ട് ഐസിസി പ്രതിനിധികൾ ലാഹോറിലെത്തി പിസിബി നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.

ഐസിസി വരുമാനത്തിൽനിന്ന് ഇപ്പോൾ ലഭിക്കുന്നതിൽ കൂടുതൽ വിഹിതം ലഭിക്കണം. ഇന്ത്യയുമായുള്ള ക്രിക്കറ്റ് പരമ്പരകൾ പുനഃസ്ഥാപിക്കണം തുടങ്ങിയ നിബന്ധനകളാണ് പാക്കിസ്ഥാൻ മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് വിവരം.

Sports

നേപ്പാളിന്‍റെ കടന്നാക്രമണം; അവസാന പന്തിൽ ഇംഗ്ലണ്ടിന് ജയം

മുംബൈ: ഐസിസി പുരുഷ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിൽ നേപ്പാളിനെതിരെ ഇംഗ്ലണ്ടിന് ജയം. നേപ്പാളിന്‍റെ കടുത്ത വെല്ലുവിളിയെ മറികടന്നാണ് ഇംഗ്ലണ്ട് വിജയിച്ചത്്. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിൽ നാല് റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്‍റെ ജയം.

ഇംഗ്ലണ്ട് ഉയർത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന നേപ്പാൾ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 180 റണ്‍സെടുത്തു. നേപ്പാൾ ക്യാപ്റ്റൻ രോഹിത് പൗഡലിന്‍റെയും ദീപേന്ദ്ര സിംഗ് ഐറിയുടെയും മികവാർന്ന പ്രകടനമാണ് ഇംഗ്ലണ്ടിനെ സമ്മർദത്തിലാക്കിയത്. ഇരുവരും ചേർന്ന് 82 റണ്‍സെടുത്തു. രോഹിത് 34 പന്തിൽ 39 റണ്‍സും ദീപേന്ദ്ര 29 പന്തിൽ 44 റണ്‍സും നേടി.

പിന്നീട് ലോകേഷ് ബാമിന്‍റെ മിന്നുന്ന പ്രകടനം ഇംഗ്ലണ്ടിന് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. 20 പന്തിൽ രണ്ട് സിക്സും നാല് ഫോറും ഉൾപ്പെടെ 39 റണ്‍സുമായി ലോകേഷ് പുറത്താകാതെ നിന്നു. ഓപ്പണർ കുശാൽ ബുർടെൽ മികച്ച തുടക്കമാണ് നേപ്പാളിനായി ഒരുക്കിയത്. 17 പന്തിൽ 29 റണ്‍സാണ് കുശാൽ സംഭാവന ചെയ്തത്.

ഇംഗ്ലണ്ടിനായി ലിയാം ഡോസണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചർ, വിൽ ജാക്ക്സ്, ലൂക്ക് വുഡ്, സാം കറൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റണ്‍സാണ് നേടിയത്.

ജേക്കബ് ബെഥേലിന്‍റെയും ഹാരി ബ്രൂക്കിന്‍റെയും അർധ സെഞ്ചുറി പ്രകടനമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ടനിലയിലെത്തിച്ചത്. ജേക്കബ് ബെഥേൽ 35 പന്തിൽ നാല് സിക്സും നാല് ഫോറും ഉൾപ്പെടെ 55 റണ്‍സ് നേടി. ഹാരി ബ്രൂക്ക് 32 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടെ 53 റണ്‍സും അടിച്ചെടുത്തു.

ജോസ് ബട്ട്ലർ 17 പന്തിൽ 26 റണ്‍സ് നേടി. അവസാന ഓവറുകളിൽ വിൽ ജാക്ക്സ് തകർത്തടിച്ചത് ഇംഗ്ലണ്ടിന് കരുത്തായി. 18 പന്തിൽ നാല് സിക്സും ഒരു ഫോറും ഉൾപ്പെടെ 39 റണ്‍സുമായി ജാക്ക്സ് പുറത്താകാതെ നിന്നു. മറ്റാർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല.

നേപ്പാളിനായി ദിപേന്ദ്ര സിംഗ് ഐറിയും നന്ദൻ യാദവും രണ്ട് വിക്കറ്റ് വീതം നേടി. സന്ദീപ് ലാമിച്ചാനെയും ഷേർ മല്ലയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി

Sports

ട്വന്‍റി-20 ലോകകപ്പ്; ഐസിസിയുടെ നഷ്ടം 4,500 കോടി..!

ദുബായ്: ഒരു ക്രിക്കറ്റ് ലോകകപ്പിന്‍റെ ആകെ സാമ്പത്തിക കണക്കില്‍ 65 ശതമാനവും ഇന്ത്യ x പാക്കിസ്ഥാന്‍ മത്സരത്തെ ആശ്രയിച്ചാണെന്നു പറഞ്ഞാല്‍ ഞെട്ടേണ്ട. 2026 ട്വന്‍റി-20 ലോകകപ്പില്‍ ഇന്ത്യ x പാക്കിസ്ഥാന്‍ മത്സരം ഇല്ലാതായതോടെ ഐസിസിയുടെ മാത്രം നഷ്ടം 2,290 മുതല്‍ 4,500 കോടി രൂപയാണ്.

ടിവി, ഡിജിറ്റല്‍ അവകാശവും സ്‌പോണ്‍സര്‍ഷിപ്പും മാത്രമുള്ള കണക്കാണിത്. ലോകകപ്പിന്‍റെ ഡിജിറ്റല്‍ പാര്‍ട്ണര്‍മാരായ ജിയൊഹോട്ട്സ്റ്റാറിന്‍റെ നഷ്ടം 200 മുതല്‍ 250 കോടി രൂപയാണെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ x പാക് മത്സരത്തിലെ പരസ്യവരുമാനമുള്‍പ്പെടെയുള്ള കണക്കാണിത്.

പാക് ക്രിക്കറ്റ് ബോര്‍ഡിനും നഷ്ടമുണ്ട്. ഐസിസിയുമായുള്ള വാര്‍ഷിക വരുമാന ഷെയറില്‍ 316 കോടി രൂപയുടെ നഷ്ടം പിസിബിക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, ഐസിസി പിസിബിക്ക് എതിരേ നിയമപരമായുള്ള പ്രത്യാക്രമണം കരുതിവച്ചിട്ടുണ്ട്. പരസ്യദാതാക്കളുടെ സാമ്പത്തിക നഷ്ടം നികത്തുന്നതിന്‍റെ ഭാഗമായി 300 കോടി രൂപയുടെ സാമ്പത്തിക ബാധ്യതാ കേസ് ഐസിസി ഫയല്‍ ചെയ്യും. ചുരുക്കത്തില്‍ പാക് കിക്കറ്റ് ബോര്‍ഡിന് 616 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്.

ശ്രീലങ്കയിലെ കൊളംബോയില്‍ ഈ മാസം 15നായിരുന്നു ഇന്ത്യ x പാക്കിസ്ഥാന്‍ മത്സരം നടക്കേണ്ടിയിരുന്നത്. ടിക്കറ്റ് ഇനത്തിലും ഹോസ്പിറ്റാലിറ്റി വിഭാഗത്തിലുമായി കൊളംബോ സ്റ്റേഡിയത്തിന് 18.3 മുതല്‍ 27.5 കോടി രൂപവരെ നഷ്ടമുണ്ട്. ഇന്ത്യന്‍, പാക്കിസ്ഥാന്‍ താരങ്ങളുടെ ഫീസിനത്തിലും നഷ്ടം. ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐ ഒരു മാച്ചിനു നല്‍കുന്നത് 7.5 ലക്ഷം രൂപ വീതമാണ്. പാക് താരങ്ങള്‍ക്ക് പിസിബി നല്‍കുന്നത് 1.38 ലക്ഷം വീതവും.

ഇതിനെല്ലാം പുറമെ, കൊളംബോയിലെ പ്രാദേശിക ടൂറിസത്തിനുള്ള (വ്യോമയാനം, ഹോട്ടല്‍, യാത്ര, മറ്റ് സൗകര്യങ്ങള്‍) നഷ്ടം 95 കോടിയില്‍ അധികമാണ്.

International

ടി20 ലോകകപ്പ്; ഇന്ത്യയ്‌ക്കെതിരെ കളിക്കണോ വേണ്ടയോ, ടീമിന്‍റെ നിലപാട് വ്യക്തമാക്കി പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗ

കൊളംബോ: ഇന്ത്യയ്‌ക്കെതിരെ കളിക്കണോ വേണ്ടയോ എന്നത് കളിക്കാരുടെ തീരുമാനമല്ലെന്നും സർക്കാർ പറയുന്നതനുസരിച്ച് മാത്രമേ ടീമിന് പ്രവർത്തിക്കാനാവൂവെന്നും ടി20 ലോകകപ്പിന് മുന്നോടിയായുള്ള ക്യാപ്റ്റൻമാരുടെ വാര്‍ത്താസമ്മേളനത്തില്‍ പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ.

ഇന്ത്യയ്‌ക്കെതിരായ മത്സരം ഞങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. അത് സർക്കാരും ബോർഡും എടുക്കുന്ന തീരുമാനമാണ്. അവർ എന്ത് പറയുന്നുവോ അത് ഞങ്ങൾ ചെയ്യുമെന്ന് സൽമാൻ അലി ആഗ വ്യക്തമാക്കി. ഫെബ്രുവരി 15ന് കൊളംബോയിൽ നിശ്ചയിച്ചിട്ടുള്ള ഇന്ത്യക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്‌കരിക്കാനുള്ള പാക് സർക്കാരിന്‍റെയും ക്രിക്കറ്റ് ബോർഡിന്‍റെയും തീരുമാനത്തെ ടീം പൂർണമായും ബഹുമാനിക്കുന്നുവെന്നും ആഗ പറഞ്ഞു.

എന്നാൽ സെമി ഫൈനലിലോ ഫൈനലിലോ വീണ്ടും ഇന്ത്യയെ നേരിടേണ്ട സാഹചര്യം വന്നാൽ ഞങ്ങൾ വീണ്ടും സർക്കാരിന്‍റെയും പിസിബിയുടെയും ഉപദേശം തേടുമെന്നും അവർ എടുക്കുന്ന തീരുമാനത്തിനനുസരിച്ചായിരിക്കും ടീം നില്‍ക്കുകയെന്നും ആഗ പറഞ്ഞു. ലോകകപ്പിനായി പുതിയ ടീമും പുതിയ തന്ത്രങ്ങളുമായാണ് പാകിസ്ഥാൻ എത്തിയിരിക്കുന്നതെന്നും ടീം ആവേശത്തിലാണെന്നും ആഗ കൂട്ടിച്ചേർത്തു.

Sports

ട്വന്‍റി20 ലോകകപ്പ്: സന്നാഹ മത്സരം; ഇന്ത്യ x ദക്ഷിണാഫ്രിക്ക

നവി മുംബൈ: ഐസിസി പുരുഷ ട്വന്‍റി20 ലോകകപ്പിന് മുന്പ് ഇന്ത്യ ഒരു സന്നാഹ മത്സരം കളിക്കും. 2024ലെ ലോകകപ്പ് ഫൈനലിന്‍റെ ആവർത്തനമാകുമത്. മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നവി മുംബൈയിൽ വച്ച് നിലവിലെ ചാന്പ്യന്മാർ നേരിടുമെന്നാണ് റിപ്പോർട്ട്.

അതേസമയം ലോകകപ്പിന് മുന്നോടിയായി ഇന്ത്യ എ രണ്ട് മത്സരങ്ങൾ കളിക്കും. യുഎസ്എയ്ക്കും നമീബിയയ്ക്കും എതിരേയാണ് മത്സരങ്ങൾ.

സന്നാഹ മത്സരത്തിൽ പാക്കിസ്ഥാൻ അയർലൻഡിനെ നേരിടും. കൊളംബോയിലാണ് മത്സരം. ടൂർണമെന്‍റിൽ ബംഗ്ലാദേശിന് പകരക്കാരായി എത്തിയ സ്‌കോട്‌ലന്‍ഡ് അഫ്ഗാനിസ്ഥാനും നമീബിയയ്ക്കുമെതിരേ രണ്ട് സന്നാഹ മത്സരങ്ങൾ കളിക്കും.

2026 ഫെബ്രുവരി ഏഴിനും മാർച്ച് എട്ടിനും ഇടയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.

Sports

ബംഗ്ലാദേശിനു പകരം ടീം..?

ദുബായ്: ഐസിസി പുരുഷ ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റിനായി ബംഗ്ലാദേശ് എത്തിയില്ലെങ്കില്‍ പകരം ടീമിനെ പങ്കെടുപ്പിക്കാന്‍ നീക്കം.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2026 ട്വന്‍റി-20 ലോകകപ്പ് ഫെബ്രുവരി ഏഴിനാണ് ആരംഭിക്കുക. രാഷ്‌ട്രീയ അകല്‍ച്ചയെത്തുടര്‍ന്ന് ലോകകപ്പിനായി ഇന്ത്യയിലേക്ക് ടീമിനെ അയയ്ക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) അറിയിച്ചിരുന്നു.

ശ്രീലങ്കയിലേക്ക് തങ്ങളുടെ മത്സരവേദി മാറ്റണമെന്നും ബിസിബി ആവശ്യപ്പെട്ടു. എന്നാല്‍, ഇന്നലെ ചേര്‍ന്ന ഐസിസി യോഗത്തില്‍ ബംഗ്ലാദേശിന്‍റെ ആവശ്യം തള്ളി. മുന്‍നിശ്ചയിച്ചതുപോലെ ബംഗ്ലാദേശിന്‍റെ മത്സരങ്ങള്‍ക്ക് ഇന്ത്യയില്‍ത്തന്നെ നടക്കുമെന്നും ഐസിസി ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.

പകരം സ്‌കോട്ട്‌ലന്‍ഡ്

ബംഗ്ലാദേശ് എത്തിയില്ലെങ്കില്‍ പകരം മറ്റൊരു ടീമിനെ ലോകകപ്പില്‍ കളിപ്പിക്കുന്നതിനെക്കുറിച്ചും ഐസിസി യോഗം ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. റാങ്കിംഗ് അനുസരിച്ച് ബംഗ്ലാദേശിന്‍റെ പകരക്കാരായി സ്‌കോട്ട്‌‌ലന്‍ഡിനെ ലോകകപ്പില്‍ കളിപ്പിക്കാനാണ് സാധ്യത. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) മാത്രമാണ് ഐസിസി യോഗത്തില്‍ ബംഗ്ലാദേശിനെ പിന്തുണച്ചതെന്നാണ് സൂചന.

Sports

2030 ലോകകപ്പ്: മൊറോക്കോ സേഫ് പ്ലേസ്‌


മൊറോക്കോ: 2030ൽ പോർച്ചുഗലിനും സ്പെയിനിനുമൊപ്പം ലോകകപ്പ് ഫുട്ബോൾ സംഘടിപ്പിക്കുന്നതിൽ പോരായ്്മയ്ക്ക് വകയില്ലെന്ന് തെളിയിച്ച് മൊറോക്കോ.

ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ സ്വന്തം മണ്ണിൽ കാലിടറിയെങ്കിലും മൊറോക്കോ സംഘാടനത്തിൽ മികവ് തെളിയിച്ചുകഴിഞ്ഞു.

മനോഹരമായ സ്റ്റേഡിയങ്ങൾ, ഗതാഗത സൗകര്യം, സുസ്ഥിരമായ ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ എന്നിവ 24 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റ് അനായാസം നടത്താൻ മൊറോക്കയ്ക്ക് സാധിക്കുമെന്ന് വ്യക്തമാക്കുന്നു.

2030ൽ നടക്കുന്ന ലോകകപ്പിൽ ആറ് വേദികൾ ഉപയോഗിക്കാൻ മൊറോക്കോ ലക്ഷ്യമിടുന്നു. അവയിൽ അഞ്ചെണ്ണം നേഷൻസ് കപ്പിനായി ഉപയോഗിച്ചു. ലോകോത്തര നിലവാരം പുലർത്തുന്നവയാണിത്.

Sports

മഴ മാറി; ടോസ് നേടി ബംഗ്ലാദേശ്, ഇന്ത്യയ്ക്ക് ബാറ്റിംഗ്

ബുലവായോ: അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തെരഞ്ഞെടുത്തു. മത്സരം അൽപസമയിത്തിനകം ആരംഭിക്കും. നേരത്തെ മഴയെ തുടർന്ന് ടോസ് വൈകിയിരുന്നു.

സിംബാബ്‌വെയിലെ ബുലവായോയിലുള്ള ക്യൂൻസ് സ്പോർട്സ് കോംപ്ലക്സാണ് വേദി. കഴിഞ്ഞ മത്സരത്തിലെ ടീമിനെ ഇന്ത്യ നിലനിർത്തി. ആദ്യ മത്സരത്തിൽ അമേരിക്കയെ തോൽപ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.

ആയുഷ് മാത്രെ നയിക്കുന്ന ടീം ഇന്ത്യയിൽ വൈഭവ് സൂര്യവൻഷി, വിഹാൻ മൽഹോത്ര, അഭിഗ്യാൻ കുണ്ഡു എന്നീ മികച്ച താരങ്ങളും അണിനിരക്കുന്നുണ്ട്. ആദ്യ മത്സരത്തിനിറങ്ങുന്ന ബംഗ്ലാദേശ് വിജയത്തുടക്കമാണ് ലക്ഷ്യമിടുന്നത്.

ടിം ഇന്ത്യ: ആയുഷ് മാത്രെ (നായകൻ), വൈഭവ് സൂര്യവൻഷി, വേദാന്ത് ത്രിവേദി, വിഹാൻ മൽഹോത്ര, അബിഗ്യാൻ കുണ്ഡു (വിക്കറ്റ് കീപ്പർ), കനിഷ്ക് ചൗഹാൻ, ഹർവൻഷ് പംഗാളിയ, ആർ. എസ്. അംബ്രിഷ്, ഖിലാൻ പട്ടേൽ, ഹെനിൽ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ.

Sports

അണ്ടർ 19 ലോകകപ്പ്: ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിലെ ടോസ് വൈകുന്നു

ബുലവായോ: അണ്ടർ 19 ലോകകപ്പിലെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിലെ ടോസ് വൈകുന്നു. കനത്ത മഴയെ തുടർന്നാണ് ടോസ് വൈകുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്.

സിംബാബ്‌വെയിലെ ബുലവായോയിലുള്ള ക്യൂൻസ് സ്പോർട്സ് കോംപ്ലക്സാണ് വേദി. ആദ്യ മത്സരത്തിൽ അമേരിക്കയെ തോൽപ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.

ആയുഷ് മാത്രെ നയിക്കുന്ന ടീം ഇന്ത്യയിൽ വൈഭവ് സൂര്യവൻഷി, വിഹാൻ മൽഹോത്ര, ആരോൺ ജോർ‌ജ്, അഭിഗ്യാൻ കുണ്ഡു എന്നീ മികച്ച താരങ്ങളും അണിനിരക്കുന്നുണ്ട്. ആദ്യ മത്സരത്തിനിറങ്ങുന്ന ബംഗ്ലാദേശ് വിജയത്തുടക്കമാണ് ലക്ഷ്യമിടുന്നത്.

Sports

അണ്ടര്‍ 19 ഏകദിന ലോകകപ്പ്; ഇന്ത്യ - ബംഗ്ലാദേശ് മത്സരം ഇന്ന്

ബുലവായോ: അണ്ടര്‍ 19 ഏകദിന ലോകകപ്പില്‍ ഇന്ത്യയും ബംഗ്ലാദേശും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടും. സിംബാബ്‌വെയിലെ ബുലവായോ ക്യൂൻസ് സ്പോര്‍ട്സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 1.30നാണ് മത്സരം തുടങ്ങുക. സമീപകാലത്ത് ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ഉലച്ചിൽ മത്സരത്തെ ശ്രദ്ധേയമാക്കുന്നുണ്ട്.

ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍‌‌നിന്ന് ഒഴിവാക്കിയതോടെയാണ് ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധം തീര്‍ത്തും വഷളായത്. ഇതിന് പിന്നാലെ ബംഗ്ലാദേശ് സര്‍ക്കാര്‍ രാജ്യത്ത് ഐപിഎല്‍ സംപ്രേഷണം നിര്‍ത്തിവയ്‌‌ക്കുകയും അടുത്തമാസം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പ് മത്സരവേദി മാറ്റണണെമെന്ന് ഐസിസിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

ഇത്തരം സംഘര്‍ഷങ്ങള്‍ക്കിടെയാണ് ഇന്ത്യയുടെയും ബംഗ്ലാദേശിന്‍റെയും കൗമാരക്കാർ ഇന്ന് പോരിനിറങ്ങുന്നത്. ടൂര്‍ണമെന്‍റില്‍ ബംഗ്ലാദേശിന്‍റെ ആദ്യ മത്സരം കൂടിയാണിത്. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാനാവും.

Sports

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കു ജയത്തുടക്കം

ബുലവായൊ: ഐസിസി അണ്ടര്‍ 19 ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ അമേരിക്കയ്ക്ക് എതിരേ ഇന്ത്യക്കു ജയം.

മഴയും ഇടിമിന്നലും മൂലം തടസപ്പെട്ട മത്സരത്തില്‍, ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ആറ് വിക്കറ്റിനായിരുന്നു ഇന്ത്യ അണ്ടര്‍ 19 ടീമിന്‍റെ ജയം. സ്‌കോര്‍: അമേരിക്ക 35.2 ഓവറില്‍ 107. ഇന്ത്യ 17.2 ഓവറില്‍ 99/4.

ഹെനില്‍ ആക്രമണം

ടോസ് നേടിയ ഇന്ത്യ അണ്ടര്‍ 19 ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നിംഗ്‌സിലെ രണ്ടാം ഓവര്‍ എറിയാനെത്തിയ ഹെനില്‍ പട്ടേല്‍ റണ്‍ വഴങ്ങാതെ വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യന്‍ വംശജരാല്‍ തിങ്ങിനിറഞ്ഞ അമേരിക്കന്‍ ടീമിന്‍റെ ടോപ് സ്‌കോറര്‍ നിതീഷ് സുധിനിയായിരുന്നു, 52 പന്തില്‍ 36 റണ്‍സ്. ഏഴാം നമ്പറായാണ് നിതീഷ് ക്രീസില്‍ എത്തിയത്. ഏഴ് ഓവറില്‍ 16 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹെനില്‍ പട്ടേലാണ് അമേരിക്കയെ തകര്‍ത്തത്. പ്ലെയര്‍ ഓഫ് ദ മാച്ചും ഹെനിലാണ്.

മഴയും ഇടിമിന്നലിനുംശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ ഇന്ത്യയുടെ ലക്ഷ്യം 37 ഓവറില്‍ 96 ആക്കി. വെടിക്കെട്ട് ബാറ്ററായ വൈഭവ് സൂര്യവംശിയുടെ (2) വിക്കറ്റ് റിത്വിക് അപ്പിഡി തെറിപ്പിച്ചു. വേദാന്ത് ത്രിവേദി (2), വിഹാന്‍ മല്‍ഹോത്ര (18), ആയുഷ് മാത്രെ (19) എന്നിവരും വേഗത്തില്‍ മടങ്ങി. 41 പന്തില്‍ 42 റണ്‍സ് നേടിയ അഭിഗ്യാന്‍ കുണ്ഡുവും 14 പന്തില്‍ 10 റണ്‍സ് നേടിയ കനിഷ്‌ക ചൗഹാനും പുറത്താകാതെ നിന്ന് ടീമിനെ ജയത്തിലെത്തിച്ചു.

Sports

അണ്ടര്‍ 19 ലോകകപ്പ്; ഇന്ത്യയുടെ കുഞ്ഞൻ വിജയലക്ഷ്യം മഴ തടസപ്പെടുത്തി

ബുലവായോ: അണ്ടര്‍ 19 ലോകകപ്പില്‍ അമേരിക്ക തട്ടിക്കൂട്ടിയ 107 റൺസ് മറികടക്കാനിറങ്ങിയ ഇന്ത്യയുടെ ശ്രമം ‌മഴ തടസപ്പെടുത്തി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 35.2 ഓവറില്‍ 107 റണ്‍സിന് ഓള്‍ ഔട്ടായി. 52 പന്തില്‍ 36 റണ്‍സെടുത്ത നിതീഷ് സുധിനിയാണ് അമേരിക്കയുടെ ടോപ് സ്കോറര്‍.

108 റണ്‍സിന്‍റെ വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ഇന്ത്യ നിലവിൽ നാല് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസ് നേടി. നാല് ബോളിൽ രണ്ട് റൺസെടുത്ത വൈഭവ് സൂര്യവംശിയാണ് പുറത്തായത്. ഓപ്പണര്‍ സാഹിൽ ഗാര്‍ഗ്(16), അര്‍ജുന്‍ മഹേഷ്(16), അദ്നിത് ജാംബ്(18) എന്നിവര്‍ മാത്രമാണ് അമേരിക്കൻ ടീമില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി ഹെനില്‍ പട്ടേല്‍ 16 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു.

ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം മഹമ്മദ് ഇനാനെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. ഇന്ത്യ പ്ലേയിംഗ് ഇലവൻ: ആയുഷ് മാത്രെ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംഷി, വേദാന്ത് ത്രിവേദി, വിഹാൻ മൽഹോത്ര, അഭിഗ്യാൻ കുണ്ടു, ഹർവൻഷ് പംഗാലിയ, ആർ.എസ്. അംബ്രീഷ്, കനിഷ്ക് ചൗഹാൻ, ഹെനിൽ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ, ഖിലൻ പട്ടേൽ.

Sports

ടി20 ലോകകപ്പ്; ഇന്ത്യയിലെ മത്സരങ്ങള്‍ മാറ്റില്ല; ബംഗ്ലാദേശിന്‍റെ ആവശ്യം തളളി ഐസിസി

ദുബായി: ട്വന്‍റി-20 ലോകകപ്പില്‍ സുരക്ഷാപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാനാവാത്തതിനാല്‍ വേദി മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആവശ്യം ഐസിസി തളളി. ലോകകപ്പിലെ ബംഗ്ലാദേശിന്‍റെ മത്സരങ്ങള്‍ ശ്രീലങ്കയിലേയ്ക്ക് മാറ്റണമെന്നായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടത്.

എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നും നിലവില്‍ പുറത്തിറക്കിയ മത്സരക്രമം അനുസരിച്ച് ടൂര്‍ണമെന്‍റില്‍ കളിക്കാന്‍ ബംഗ്ലാദേശ് തയാറാവണമെന്നും ഐസിസി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് നിര്‍ദേശിച്ചുവെന്നാണ് വിവരം.

അതേസമയം ഐസിസിയുടെ ഭാഗത്തുനിന്ന് തങ്ങള്‍ക്ക് ഇതുവരെ ഔദ്യോഗികമായി യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്.

അടുത്ത മാസം തുടങ്ങുന്ന ടി-20 ലോകകപ്പില്‍ ബംഗ്ലാദേശിന്‍റെ മൂന്ന് മത്സരങ്ങള്‍ക്ക് കോല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സാണ് വേദിയാവുന്നത്. ഫെബ്രുവരി ഏഴിന് വെസ്റ്റ് ഇന്‍ഡീസിനെയും ഒമ്പതിന് ഇറ്റലിയെയും 14ന് ഇംഗ്ലണ്ടിനെയും ആണ് ബംഗ്ലാദേശ് നേരിടേണ്ടത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഫെബ്രുവരി 17ന് മുംബൈയില്‍ നേപ്പാളിനെയും ബംഗ്ലാദേശ് നേരിടും.

 

NRI

ഫുട്ബോൾ ലോകകപ്പ്: ഹെൽപ്പ് ഡെസ്ക് തുറന്ന് യുഎസ്എ കെഎംസിസി

ന്യൂയോർക്ക്: 2026 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണാനെത്തുന്ന മലയാളി ഫുട്ബോൾ ആരാധകർക്കായി വിപുലമായ രീതിയിൽ വിരുന്നൊരുക്കി കാത്തിരിക്കുകയാണ് യുഎസ്എ & കാനഡ കെഎംസിസി.

48 രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന ഇത്തവണത്തെ ലോകകപ്പ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് നടക്കുന്നത്. ഈ മൂന്ന് രാജ്യങ്ങളിലും എത്തുന്ന ഫുട്ബോൾ പ്രേമികൾക്ക് ഹെൽപ്പ് ഡെസ്കിന്‍റെ രൂപത്തിൽ കെഎംസിസി സഹായവുമായി രംഗത്ത് വന്നിട്ടുണ്ട്.

ഹെൽപ്പ് ഡെസ്കിന്‍റെ ഉദ്ഘാടനം കഴിഞ്ഞദിവസം മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ഷിഹാബ് തങ്ങൾ നിർവഹിച്ചു. സാദിഖലി ഷിഹാബ് തങ്ങളുടെ വസതിയിൽ നടന്ന ചടങ്ങിൽ പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരെ കൂടാതെ മറ്റ് പ്രമുഖ നേതാക്കളുടെയും സാന്നിധ്യമുണ്ടായിരുന്നു.

 

Sports

ഇന്ത്യന്‍ ടീമില്‍ 2 മലയാളികള്‍

മുംബൈ: ഐസിസി അണ്ടര്‍ 19 പുരുഷ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് മലയാളികള്‍. കോട്ടയത്തുവേരുള്ള ഹൈദരാബാദിനായി ആഭ്യന്തരം കളിക്കുന്ന ആരോണ്‍ ജോര്‍ജും കേരളത്തിനായി ആഭ്യന്തരം കളിക്കുന്ന മുഹമ്മദ് ഇനാനുമാണ് ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ മലയാളികള്‍.

ആയുഷ് മാത്രെ നയിക്കുന്ന ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ വിഹാന്‍ മല്‍ഹോത്രയാണ്. ജനുവരി 15 മുതല്‍ ഫെബ്രുവരി ആറ് വരെ സിംബാബ്‌വെയിലും നമീബിയയിലുമായാണ് ലോകകപ്പ് അരങ്ങേറുന്നത്.


അഞ്ച് തവണ ചാമ്പ്യന്മാരായ ഇന്ത്യ ഗ്രൂപ്പ് എയില്‍ ന്യൂസിലന്‍ഡ്, ബംഗ്ലാദേശ്, അമേരിക്ക ടീമുകള്‍ക്കൊപ്പമാണ്. ജനുവരി 15ന് അമേരിക്കയ്ക്ക് എതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ലോകകപ്പിനു മുമ്പ് ഇന്ത്യ അണ്ടര്‍ 19 ടീം ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ മൂന്നു മത്സര ഏകദിനം കളിക്കും. വൈഭവ് സൂര്യവംശിയാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. ആയുഷ്, വിഹാന്‍ എന്നിവര്‍ പരിക്കിനുശേഷമുള്ള വിശ്രമത്തിലായതിനാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ കളിക്കുന്നില്ല.

Sports

ഇന്ത്യക്കു വെങ്കലം

ചെന്നൈ: 2025 എഫ്‌ഐഎച്ച് ജൂണിയര്‍ പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യക്കു വെങ്കലം. ലൂസേഴ്‌സ് ഫൈനലില്‍ 4-2ന് അര്‍ജന്‍റീനയെ കീഴടക്കിയാണ് ഇന്ത്യയുടെ വെങ്കലനേട്ടം.

പി.ആര്‍. ശ്രീജേഷ് പരിശീലിപ്പിക്കുന്ന ടീം മത്സരത്തിന്‍റെ ആദ്യമൂന്നു ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോഴും 2-0നു പിന്നിലായിരുന്നു. തുടര്‍ന്നായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ് ജയം. രണ്ട് തവണ (2001, 2016) ചാമ്പ്യന്മാരായ ഇന്ത്യയുടെ ആദ്യ വെങ്കല മെഡലാണിത്.

ജര്‍മനി എട്ടാംവട്ടം ചാന്പ്യൻ

ഫൈനലില്‍ ജര്‍മനി ഷൂട്ടൗട്ടിലൂടെ 3-2ന് സ്‌പെയിനിനെ കീഴടക്കി ലോകകപ്പ് ട്രോഫിയില്‍ മുത്തമിട്ടു. നിശ്ചിത സമയത്ത് ഇരുടീമും 1-1 സമനില പാലിച്ചു.

എട്ടാം തവണയാണ് ജര്‍മനി ലോകകപ്പ് സ്വന്തമാക്കുന്നത്. പുരുഷ ജൂണിയര്‍ ലോകകപ്പ് ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയതിന്‍റെ റിക്കാര്‍ഡും ജര്‍മനിക്കു സ്വന്തം.

NRI

ഫുട്ബോൾ ലോകകപ്പ്: സെമിഫൈനൽ അടക്കം ഡാളസ് സ്റ്റേഡിയത്തിൽ ഒമ്പത് മത്സരങ്ങൾ

ഡാളസ്: 2026ലെ വികസിപ്പിച്ച ഫിഫ ലോകകപ്പിന്‍റെ പ്രധാന വേദികളിലൊന്നായി ഡാളസ് സ്റ്റേഡിയം സ്ഥിരീകരിച്ചു. ഒമ്പത് മത്സരങ്ങൾ ഡാളസിൽ നടക്കും. ഇതിൽ ഒരു സെമിഫൈനൽ മത്സരവും ഉൾപ്പെടുന്നു.

സെമിഫൈനൽ കൂടാതെ ഗ്രൂപ്പ് സ്റ്റേജ്, റൗണ്ട് ഓഫ് 32, റൗണ്ട് ഓഫ് 16 മത്സരങ്ങളും സ്റ്റേഡിയത്തിൽ ന‌ടക്കും. നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്‍റീന, ഇംഗ്ലണ്ട് എന്നിവർ ഡാളസിൽ മത്സരിക്കും. അർജന്‍റീനയ്ക്ക് രണ്ട് മത്സരങ്ങളുണ്ട്.

അർജന്‍റീനയുടെ ലയണൽ മെസി, ഇംഗ്ലണ്ടിന്‍റെ ക്യാപ്റ്റൻ ഹാരി കെയ്ൻ എന്നിവർ ഡാളസ് സ്റ്റേഡിയത്തിൽ കളിക്കും. ഡാളസിലെ ആദ്യ ലോകകപ്പ് മത്സരം ജൂൺ 14ന് നെതർലൻഡ്‌സും ജപ്പാനും തമ്മിലാണ്.

ടൂർണമെന്‍റ് സമയത്ത് എ‌ടി&ടി സ്റ്റേഡിയത്തെ ഔദ്യോഗികമായി ഡാളസ് സ്റ്റേഡിയം എന്ന് ആയിരിക്കും വിളിക്കുക. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെന്‍റായിരിക്കും ഇത്.

Sports

2026 ടി20 ലോകകപ്പ്: ഇന്ത്യയുടെ ആദ്യ മത്സരം യുഎസിനെതിരെ; ഇന്ത്യ-പാക് പോരാട്ടം ഫെബ്രുവരി 15ന്

മുംബൈ:അടുത്തവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന്‍റെ മത്സരക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുംബൈയിൽ നടന്ന ചടങ്ങിലാണ് മത്സരക്രമം പ്രഖ്യാപിച്ചത്.

ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ടുവരെയായിരിക്കും ലോകകപ്പ് നടക്കുക. ഫെബ്രുവരി ഏഴിന് കൊളംബോയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ നെതർലൻഡ്സിനെ നേരിടും.

അന്ന് തന്നെ മുംബൈയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ അമേരിക്കയെ നേരിടും. ഫെബ്രുവരി 12ന് ഡല്‍ഹിയില്‍ നമീബിയയ്ക്കെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.

ഫെബ്രുവരി 15ന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. ഇന്ത്യയില്‍ കളിക്കില്ലെന്ന പാക് നിലപാടിനെ തുടര്‍ന്ന് പാകിസ്ഥാന്‍റെ മത്സരങ്ങളെല്ലാം കൊളംബോയിലും കാന്‍ഡിയിലുമായിരിക്കും നടക്കുക.

ഫെബ്രുവരി 18ന് നെതർലൻഡ്സിനെതിരെ അഹമ്മദാബാദിലാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം. 2024ലെ ടി20 ലോകകപ്പ് മാതൃകയില്‍ അഞ്ച് ടീമുകളെ നാലു ഗ്രൂപ്പുകളായിട്ടാണ് ടൂര്‍ണമെന്‍റ്. ഓരോ ഗ്രൂപ്പിലും മൂന്നിലെത്തുന്ന രണ്ട് ടീമുകള്‍ സൂപ്പര്‍ എട്ടിലേക്ക് മുന്നിലേറും.

മാർച്ച് എട്ടിന് അഹമ്മദാബാദിലാണ് ഫൈനൽ. എന്നാൽ പാക്കിസ്ഥാൻ ഫൈനലിലെത്തിയാൽ കൊളംബോ ആയിരിക്കും വേദി.

 

Sports

വ്യൂവര്‍ഷിപ്പില്‍ റിക്കാർഡ്; അടുത്ത വനിതാ ലോകകപ്പില്‍ 10 ടീമുകൾ: ഐസിസി

ന്യൂഡൽഹി: 2029 ൽ നടക്കുന്ന വനിതാ ലോകകപ്പ് ടൂർണമെന്‍റിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം പത്തായി ഉയർത്തിയെന്ന് ഐസിസി അറിയിച്ചു. ഇതുവരെ എട്ട് ടീമുകളാണ് ലോകകപ്പിൽ ഏറ്റുമുട്ടിയിരുന്നത്.

കാഴ്ചക്കാരുടെ എണ്ണത്തില്‍ റിക്കാർഡ് കുറിച്ച ടൂര്‍ണമെന്‍റ്കൂടിയായിരുന്നു ഇത്തവണത്തേത്. 185 മില്ല്യൺ കാഴ്‌ചക്കാരാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഫൈനൽ മത്സരം ജിയോ ഹോട്ട്സ്റ്റാറിലൂടെ കണ്ടത്. ടൂർണമെന്‍റിലാകെ 446 മില്ല്യൺ കാഴ്ചക്കാരുമുണ്ടായി.

വനിതാ ക്രിക്കറ്റിൽ ഇത് റിക്കാർഡാണ്. കഴിഞ്ഞ മൂന്ന് പതിപ്പുകളിലുള്ളതിനേക്കാൾ കൂടുതലാണിത്. ഇതിനു പുറമേ അസോസിയേറ്റ് രാജ്യങ്ങള്‍ക്കുള്ള ഫണ്ട് വര്‍ധിപ്പിക്കാനും ഐസിസി തീരുമാനിച്ചു.

 

Sports

ബംഗ്ലാദേശ് x ഇന്ത്യ ഇന്ന്

മുംബൈ: ഐസിസി വനിതാ ഏകദിന ക്രിക്കറ്റിലെ അവസാന ലീഗ് മത്സരത്തിനായി ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിേേര ഇറങ്ങും. ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന ഇന്ത്യ x ബംഗ്ലാദേശ് പോരാട്ടത്തോടെ ലീഗ് റൗണ്ട് പൂര്‍ത്തിയാകും.

ഇന്നു നടക്കുന്ന ആദ്യ മത്സരത്തില്‍ രാവിലെ 11ന് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. സെമി ഉറപ്പിച്ച ഇന്ത്യ ജയത്തോടെ ലീഗ് റൗണ്ട് അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

ഓസീസ് നമ്പര്‍ 1

ഇന്നലെ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിനു കീഴടക്കി 13 പോയിന്‍റോടെ ഓസ്‌ട്രേലിയ ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 24 ഓവറില്‍ 97. ഓസ്‌ട്രേലിയ 16.5 ഓവറില്‍ 98/3.

Latest News

Up